കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു കേരളത്തിലെ ഗവർണർ എന്നവകാശപ്പെടുന്ന ആർഎസ്എസുകാരൻ ജനാധിപത്യത്തിൽ കൈകടത്തുമ്പോൾ പ്രതികരിക്കാൻ സംസ്ഥന സർക്കാർ തയാറാകണം. കഴിഞ്ഞ 10 വർഷം പീറ ഭരണം കാഴ്ചവച്ച വിജയന് ഈ വക ആർക്കേറെയും ഏഴേക്കറിനേയും ഒക്കെ പേടിക്കണമായിരുന്നു. അല്ലങ്കിൽ മകളെ ഇഡി പൊക്കും, അഛനെ ലാവലിൻ കേസിൽ പൊക്കും എന്നതായിരുന്നു സ്ഥിതി. അതിനാൽ തന്നെ എങ്ങനെ വേണമെങ്കിലും ചാടിക്കളിക്കാൻ തയാറായ ഭരണമാണ് വിജയൻ നടത്തിയിരുന്നത്, അതിൻ്റെ മറവിൽ സംസ്ഥാന സർക്കാരിൻ്റെ മുകളിൽ ആർലേക്കർ വല്ലാതെ അധികാരം പ്രയോഗിച്ചു. വി.ഡി.സതീശന് അതിൻ്റെ ആവശ്യമില്ല.സതീശൻ ജയിച്ചു വന്നത് ജനകീയ വോട്ടിലാണ്. സംസ്ഥാനം ഫെഡറൽ സംവിധാനത്തിൻ്റെ ഭാഗമാണ്. സെൻ്റർ ഗവൺമെൻ്റ് എന്ന പ്രയോഗം തെറ്റാണ്. ഫെഡറൽ സംവിധാനത്തിൽ ഗവർണർക്ക് വലിയ റോളൊന്നുമില്ല. മുഖ്യമന്ത്രി പറയുന്നത് ചെയ്യുക.അതിനപ്പുറം പോകരുത്. പലരും മുമ്പ് മുഖ്യമന്ത്രിക്ക് മുകളിൽ ഭരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇടതു മുന്നണിയാകട്ടെ യുഡിഎഫ് സർക്കാരുകളാകട്ടെ അത് അനുവദിച്ചു കൊടുത്തിട്ടില്ല. എന്നാൽ നട്ടെല്ലിൻ്റെ സ്ഥാനത്ത് ശൂന്യാകാശം വച്ചിട്ടുള്ള വിജയൻ മുഖ്യമന്ത്രിയായപ്പോൾ മുതൽ ഗവർണർ നേരിട്ട് സംസ്ഥാന ഭരണം നടത്തുന്ന സ്ഥിതിയായിരുന്നു. അതിൽ കേന്ദ്ര ഭരണം കളത്തിലിറക്കിയ കളിക്കാരനാണ് ആലേക്കർ. വിജയന് പേടി കാരണം എത്ര വേണമെങ്കിലും കുനിഞ്ഞു നിൽക്കാൻ തയാറായി. അതൊരവസരമായി കണ്ട് ആർലേക്കർ കളിയാണ്. ഒടുവിൽ കാർഷിക സർവ്വകലാശാല
വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ആർലേക്കർ തനികൊണം കാണിച്ചിരിക്കുകയാണ്.. ഡോ സജിത റാണിക്കാണ് നിയമനം നൽകിയത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിനെ ആർഎസ്എസ് ചാലകൻ അയ ആർ ലേക്കർ ' നിയമിച്ചത്. കോൺഗ്രസ് ഇത് പ്രതിരോധിക്കണം. ശമ്പളം സർക്കാർ ഖജനാവിൽ നിന്നാണെങ്കിൽ അത് വെട്ടിക്കുറയ്ക്കണം .
It's not Arlekar, it's any seven and a half acres, if it plays a role more than the Chief Minister, it should be made a storm.





















